മുഴപ്പിലങ്ങാട് ബീച്ചിൽ പാരാമോട്ടോറിംഗ് ഫെസ്റ്റ്
കണ്ണൂർ: മുഴപ്പിലങ്ങാട് ബീച്ചിൽ പാരാമോട്ടോറിംഗ് ഫെസ്റ്റ് നാലിനാരംഭിക്കും. ഡിടിപിസി കണ്ണൂർ, കേരള ടൂറിസം, വിശ്വാസ് ഫൗണ്ടേഷൻ എന്നിവയുടെ ആഭിമുഖ്യത്തിൽ 18 വരെയാണ് പാരാമോട്ടോറിംഗ് ഫെസ്റ്റ്. മുഴപ്പിലങ്ങാട് ബീച്ചിലെ പാരമോട്ടോറിംഗ് സാധ്യതകളും ടൂറിസം വികസന സാധ്യതകളും ലക്ഷ്യം വച്ചാണ് സാഹസിക മേള സംഘടിപ്പിക്കുന്നതെന്ന് ജില്ലാ കളക്ടർ മീർ മുഹമ്മദലി അറിയിച്ചു.
ഇതോടൊപ്പം പാലക്കയം തട്ടിൽ പാരാഗ്ലൈഡിംഗിൽ പരീക്ഷണ പറക്കലും നടത്തും. പാരാമോട്ടോറിംഗിൽ മുഴപ്പിലങ്ങാട് ബീച്ചിൽ നിന്നും ധർമടം തുരുത്ത് വഴി കറങ്ങുന്നതിന് 4500 രൂപയാണ് നിരക്ക്. രണ്ട് ലൈസൻസ്ഡ് പൈലറ്റ്മാരുടെ നേതൃത്വത്തിൽ രാവിലെ പത്ത് മുതൽ വൈകുന്നേരം നാല് വരെ പറക്കൽ ഉണ്ടാകും. 200-300മീറ്റർ ഉയരത്തിൽ പറക്കുന്നവർക്ക് ഒരുലക്ഷം രൂപ വരെ ഇൻഷുറൻസ് പരിരക്ഷയും ലഭിക്കും.
എഎസ്പി അരവിന്ദ് സുകുമാർ ലോഗോ പ്രകാശനംചെയ്തു. www.kannurpf.com എന്ന വെബ്സൈറ്റിലും 8589820011, 8589820021 എന്നീ നന്പറിലും പേര് മുൻകൂട്ടി രജിസ്റ്റർ ചെയ്യാം. പത്രസമ്മേളനത്തിൽ ഡിടിപിസി സെക്രട്ടറി ജിതീഷ് ജോസ്, വിശ്വാസ് ഫൗഷേൻ എക്സിക്യൂട്ടീവ് ഡയറക്ടർ ലളിത്കുമാർ എന്നിവരും പങ്കെടുത്തു.
ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal
ഇതോടൊപ്പം പാലക്കയം തട്ടിൽ പാരാഗ്ലൈഡിംഗിൽ പരീക്ഷണ പറക്കലും നടത്തും. പാരാമോട്ടോറിംഗിൽ മുഴപ്പിലങ്ങാട് ബീച്ചിൽ നിന്നും ധർമടം തുരുത്ത് വഴി കറങ്ങുന്നതിന് 4500 രൂപയാണ് നിരക്ക്. രണ്ട് ലൈസൻസ്ഡ് പൈലറ്റ്മാരുടെ നേതൃത്വത്തിൽ രാവിലെ പത്ത് മുതൽ വൈകുന്നേരം നാല് വരെ പറക്കൽ ഉണ്ടാകും. 200-300മീറ്റർ ഉയരത്തിൽ പറക്കുന്നവർക്ക് ഒരുലക്ഷം രൂപ വരെ ഇൻഷുറൻസ് പരിരക്ഷയും ലഭിക്കും.
എഎസ്പി അരവിന്ദ് സുകുമാർ ലോഗോ പ്രകാശനംചെയ്തു. www.kannurpf.com എന്ന വെബ്സൈറ്റിലും 8589820011, 8589820021 എന്നീ നന്പറിലും പേര് മുൻകൂട്ടി രജിസ്റ്റർ ചെയ്യാം. പത്രസമ്മേളനത്തിൽ ഡിടിപിസി സെക്രട്ടറി ജിതീഷ് ജോസ്, വിശ്വാസ് ഫൗഷേൻ എക്സിക്യൂട്ടീവ് ഡയറക്ടർ ലളിത്കുമാർ എന്നിവരും പങ്കെടുത്തു.
ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal
Post a Comment
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കണ്ണൂര്‍ വാര്ത്തകളുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.