പാലക്കാട് ലീഗ് പ്രവർത്തകനെ കുത്തിക്കൊന്നു
കുന്തിപ്പുഴ സ്വദേശിയും മണ്ണാർക്കാട് നഗരസഭാ കൗൺസിലറുമായ വറോടൻ സിറാജുദീന്റെ മകൻ സഫീർ (23) ആണ് മരണപ്പെട്ടത്.
കോടതിപ്പടിയിലെ തുണിക്കടയിൽ വെച്ചാണ് സംഭവം.സാരമായി പരിക്കേറ്റ സഫീറിനെ ആശുപത്രിയിൽ പ്രവേശിപ്പിചെങ്കിലും മരണപെട്ടു.രാത്രി ഒമ്പതു മണിയോടെയാണ് സംഭവം.കടയിലെത്തിയ മൂന്നംഗ സംഘമാണ് കുത്തിയത്.അക്രമി സംഘം ഓടി രക്ഷപെട്ടു.
നേരത്തെ കുന്തിപ്പുഴയിൽ നിലനിൽക്കുന്ന രാഷ്ട്രീയ തർക്കത്തിന്റെ തുടർച്ചയാണ് സംഭവമെന്ന് പറയുന്നു.മരിച്ച സഫീർ യൂത്ത് ലീഗ്- എം.എസ്.എഫ്.പ്രവത്തകനാണ്.കുന്തിപ്പുഴ മൽസ്യ മാർക്കറ്റുമായി ബന്ധപെട്ടു സി.പി.ഐ-ലീഗ് സംഘർഷം നിലനിന്നിരുന്നു.നേരത്തെയും സിറാജുദീന്റെ വീടിനു നേരെ സ്ഫോടക വസ്തു എറിഞ്ഞ സംഭാവമുണ്ടായിട്ടുണ്ട്.സംഭവത്തിൽ കുന്തിപ്പുഴ നമ്പിയൻകുന്നു സ്വദേശികളായ മൂന്നു പേരാണുള്ളതെന്നാണ് പ്രാഥമിക വിവരം.സ്ഥലത്തു സംഘർഷാവസ്ഥ നിലനിക്കുന്നുണ്ട്.പോലീസ് കാവലേർപ്പെടുത്തി.മൃതദേഹം വട്ടമ്പലം സ്വകാര്യ ആശുപത്രി മോർച്ചറിയിൽ.
ഉമ്മ: ഫാത്തിമ.
ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal
കോടതിപ്പടിയിലെ തുണിക്കടയിൽ വെച്ചാണ് സംഭവം.സാരമായി പരിക്കേറ്റ സഫീറിനെ ആശുപത്രിയിൽ പ്രവേശിപ്പിചെങ്കിലും മരണപെട്ടു.രാത്രി ഒമ്പതു മണിയോടെയാണ് സംഭവം.കടയിലെത്തിയ മൂന്നംഗ സംഘമാണ് കുത്തിയത്.അക്രമി സംഘം ഓടി രക്ഷപെട്ടു.
നേരത്തെ കുന്തിപ്പുഴയിൽ നിലനിൽക്കുന്ന രാഷ്ട്രീയ തർക്കത്തിന്റെ തുടർച്ചയാണ് സംഭവമെന്ന് പറയുന്നു.മരിച്ച സഫീർ യൂത്ത് ലീഗ്- എം.എസ്.എഫ്.പ്രവത്തകനാണ്.കുന്തിപ്പുഴ മൽസ്യ മാർക്കറ്റുമായി ബന്ധപെട്ടു സി.പി.ഐ-ലീഗ് സംഘർഷം നിലനിന്നിരുന്നു.നേരത്തെയും സിറാജുദീന്റെ വീടിനു നേരെ സ്ഫോടക വസ്തു എറിഞ്ഞ സംഭാവമുണ്ടായിട്ടുണ്ട്.സംഭവത്തിൽ കുന്തിപ്പുഴ നമ്പിയൻകുന്നു സ്വദേശികളായ മൂന്നു പേരാണുള്ളതെന്നാണ് പ്രാഥമിക വിവരം.സ്ഥലത്തു സംഘർഷാവസ്ഥ നിലനിക്കുന്നുണ്ട്.പോലീസ് കാവലേർപ്പെടുത്തി.മൃതദേഹം വട്ടമ്പലം സ്വകാര്യ ആശുപത്രി മോർച്ചറിയിൽ.
ഉമ്മ: ഫാത്തിമ.
ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal
Post a Comment
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കണ്ണൂര്‍ വാര്ത്തകളുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.