പാനൂരിൽ RSS പ്രവർത്തകന് വെട്ടേറ്റു
കണ്ണൂർ: കണ്ണൂർ ജില്ലയിലെ പാനൂർ പാലക്കൂവിൽ വച്ച് ആർ.എസ്.എസ് പ്രവർത്തകന് വെട്ടേറ്റു. എലാങ്കോട് മണ്ഡലം കാര്യവാഹക് സുജീഷിനാണ് വെട്ടേറ്റത്. പരിക്കേറ്റ ഇയാളെ തലശേരി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് രാത്രി പത്ത് മണിയോടെ ബൈക്കിൽ വന്ന ഇയാളെ അജ്ഞാത സംഘം തടഞ്ഞു നിർത്തി വെട്ടുകയായിരുന്നു. ആക്രമണത്തിന് പിന്നിൽ സി.പി.എം പ്രവർത്തകരാണെന്ന് ബി.ജെ.പി ആരോപിച്ചു. സംഭവസ്ഥലത്ത് അക്രമ സംഭവങ്ങൾ വ്യാപിക്കാതിരിക്കാൻ സുരക്ഷാ സംവിധാനം ശക്തമാക്കിയതായി പൊലീസ് അറിയിച്ചു.
ഇന്ന് രാത്രി പത്ത് മണിയോടെ ബൈക്കിൽ വന്ന ഇയാളെ അജ്ഞാത സംഘം തടഞ്ഞു നിർത്തി വെട്ടുകയായിരുന്നു. ആക്രമണത്തിന് പിന്നിൽ സി.പി.എം പ്രവർത്തകരാണെന്ന് ബി.ജെ.പി ആരോപിച്ചു. സംഭവസ്ഥലത്ത് അക്രമ സംഭവങ്ങൾ വ്യാപിക്കാതിരിക്കാൻ സുരക്ഷാ സംവിധാനം ശക്തമാക്കിയതായി പൊലീസ് അറിയിച്ചു.
രാത്രി 9 മണിയോടെ ഒരു സംഘം ബി.ജെ.പി പ്രവർത്തകർ പാലക്കൂൽ രാമൻപീടികയിലെ സി.പി.എം ഏരിയാ സമ്മേളനത്തിന്റെ സ്വാഗത സംഘം ഓഫീസ് അടച്ച തകർത്തതോടെയാണ് സംഘർഷങ്ങളുടെ തുടക്കം. ഇവിടെ റോഡിൽ നിർത്തിയിട്ട ബൈക്കുകയും സംഘംഅടിച്ച് തകർത്തു. ഇതിന് ശേഷമാണ് ഇരുവിഭാഗങ്ങളിലേയും പ്രവർത്തകരുടെ വീടുകൾതകർത്തത്. ബോംബേറും ഉണ്ടായി. പ്രദേശത്ത് സംഘർഷ സാധ്യത നിലനിൽക്കുകയാണ്.
Post a Comment
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കണ്ണൂര്‍ വാര്ത്തകളുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.